Wednesday, May 2, 2012

മുറ്റത്തേക്കിറങ്ങി നില്‍ക്കുന്ന മേട


മുറ്റത്തേക്കിറങ്ങി നില്‍ക്കുന്നñമേട
വീടിന്റെ പേര് മേട. പത്തു സെന്റിലായി 1100 സ്‌ക്വയര്‍ ഫീറ്റ്. ചെലവായതു വെറും ഒന്‍പതു ലക്ഷവും. രണ്ടു നിലകളിലായി മൂന്ന് കിടപ്പുമുറികളുമുണ്ട്. പറഞ്ഞുവരുന്നത് കോഴിക്കോട് വേങ്ങേരിയിലുള്ള ബാബുവിന്റെ പറമ്പത്ത് വീടിനെക്കുറിച്ചാണ്. 2009 നായിരുന്നു വീടിന്റെ പണി പൂര്‍ത്തിയായത്. പണി തീരാന്‍ ഏതാണ്ട് മൂന്നരവര്‍ഷമെടുത്തു. സമയമെടുത്തു ചെയ്തതുകൊണ്ടാണ് വീട് ഇത്രയും മനോഹരമായതെന്ന് ബാബുവിന്റെ പക്ഷം. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ഭാര്യ വത്‌സലയും മകന്‍ ഋത്വിക്കുമുണ്ട് കൂടെ. വീടുപണിയുന്ന സമയത്ത് തിരക്കിട്ട യാത്രകളായിരുന്നു. കേരളത്തിലെ 14 ജില്ലകളിലുമുള്ള സൗന്ദര്യമുള്ള വീടുകളും കൊട്ടാരങ്ങളും കാണാനിറങ്ങി. ഇവയില്‍ നിന്നൊക്കെയുള്ള മാതൃകകള്‍ വീടിന്റെ പല ഭാഗങ്ങളിലും പരീക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന് വീടിന്റെ താഴികക്കുടം തന്നെ. അതു പണിതത് വയനാട്ടിലുള്ള പഴശ്ശിയുടെ സ്മാരകകുടീരം മാതൃകയാക്കിയാണ്. ‘നാല് കൊല്ലം മുമ്പ് കോഴിക്കോട്ടെ പഴയ ക്രിസ്ത്യന്‍ പള്ളി പൊളിച്ചപ്പോള്‍ കിട്ടിയ ബെല്‍ജിയം ഗ്ലാസ് അപ്പടി എടുത്ത് വീട്ടിലെ ജനലിനും ഗ്ലാസ് പണിക്കുമുപയോഗിച്ചു. കന്യാകുമാരിയിലെ കൊട്ടാരത്തിലെ ചില നിര്‍മാണരീതികളും ഇവിടെയുണ്ട്. ഇത്തരം പഴയ ആര്‍കിടെക്ചറില്‍ നമ്മള്‍ക്ക് പഠിക്കാനും അനുകരിക്കാനും കൊറേ കാര്യങ്ങളുണ്ട്..’ മെഡിക്കല്‍ ബിസിനസുകാരനായ ബാബു പറയുന്നു. അനാവശ്യബീമുകള്‍ ഒഴിവാക്കി അനാവശ്യബീമുകള്‍ കഴിവതും ഒഴിവാക്കിയതാണ് വീടിന്റെ പ്രത്യേകതകളില്‍ പ്രധാനം. തറയൊരുക്കിയ നിലത്തെ മണ്ണ് ഉറപ്പുള്ളതായതിനാല്‍ ഇവിടെ ബെല്‍റ്റ് ഇട്ടിട്ടില്ല. നല്ല ഒരു കല്‍പണിക്കാരന്റേയും മരപ്പണിക്കാരന്റേയും സഹായവും പിന്നെ ഒരു ആര്‍കിടെക്ടിന്റെ പ്രചോദനവുമാണ് മേട ഇത്രയും മനോഹരമായതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. പ്ലാന്‍ ഏകദേശരൂപമായതിനു ശേഷം അതിന്റെ അളവുകളെക്കുറിച്ചും മറും അറിയാനും ഫൈനല്‍ ഡിസൈനിങ്ങിനും സഹായിച്ചത് ആര്‍കിടെക്ചര്‍ വിദ്യാര്‍ഥിനിയായ ഹരിതയാണ്. ബെല്‍റ്റ് അധികം വേണ്ട എന്ന നിര്‍ദേശം അവരുടേതായിരുന്നു. ആദ്യം ബാബുവിന്റെ മനസില്‍ വന്നത് വീടിന്റെ എലിവേഷന്‍. സമയമെടുത്തു ചെയ്താല്‍ പെര്‍ഫക്ഷന്‍ കൂടുമെന്ന പഴയ വിദ്യയില്‍ ആകൃഷ്ടനായി വളരെ സാവധാനമായിരുന്നു പണി പൂര്‍ത്തിയായത്. പഴശി കുടീരത്തിന്റെ മാതൃക കാട്ടിക്കൊടുക്കാനായി ആശാരിമാരായ ഗണേഷനേയും പ്രതീഷിനേയും വയനാട്ടില്‍ കൊണ്ടുപോയി കാട്ടിക്കൊടുത്തു. കോലായയില്‍ പ്രത്യേകഫര്‍ണിച്ചറൊന്നുമില്ലെങ്കിലും ഒറ്റക്കരിങ്കല്ലില്‍ ചാരുപടിയെ അനുസ്മരിപ്പിക്കുന്ന ഇരിപ്പിടമാണുള്ളത്. ഇതിനു സ്‌പെഷ്യല്‍ ക്രെഡിറ്റ് കല്‍പണിക്കാരനായ രാധാകൃഷ്ണനു അവകാശപ്പെട്ടതും. ഒരു പാറപ്പുറത്തിരിക്കുന്ന സുഖം ഇത് നല്‍കുന്നു. ഇവിടെ വരുന്നവര്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന ഇടവുമിതാണെന്ന് വീട്ടുകാരി വത്‌സലയുടെ സാക്ഷ്യം. സ്റ്റയര്‍ കേസ് വെറും പടികള്‍ മാത്രമാവാതെ ഒരു ഗ്യാലറിയിലിരിക്കുന്ന പ്രതീതിയുണ്ടാക്കും. റെക്ടാങ്കുലാര്‍ ഷേപ്പിലുള്ള ഇത് ചെലവും ചുരുക്കി. സായാഹ്‌നങ്ങളിലെ ചര്‍ച്ചകള്‍ക്കു പറ്റിയ ഇടവുമാണ്. ‘ഏഴു മേല്‍ക്കൂരയാണിവിടെ. ഓരോ മുറിക്കും മേല്‍ക്കൂരയുണ്ട്.. ’ ബാബു മേല്‍ക്കൂര വിശേഷങ്ങളിലേക്ക് നീങ്ങി. മേല്‍ക്കൂരയിലെ കഴുക്കോലും മറ്റു തടിപ്പണിയുമൊക്കെ സ്ഥലനാമമായ വേങ്ങേരിയെ അനുസ്മരിപ്പിക്കും വിധം ഔഷധമരമായ വേങ്ങമരം ഉപയോഗിച്ചാണ് പണി കഴിപ്പിച്ചത്. ജനലും വാതിലും പണിയാന്‍ പ്ലാവും തേക്കും ഉപയോഗിച്ചു. ഫാനില്ലാത്ത വീട് ‘സ്വന്തമായി വീടെടുക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. എല്ലാ മേഖലയിലും നമ്മുടെ കണ്ണെത്തും. സാമ്പത്തികലാഭവുമുണ്ട്. പിന്നെ പരിചയമായിക്കഴിഞ്ഞാല്‍ എളുപ്പമാണ്. ഇപ്പോ തന്നെ എന്റെ അനിയനു വേണ്ട വീടും ഒരുക്കുന്നതു ഞാന്‍ തന്നെയാ.. ’ ബാബുവിന്റെ ആത്മവിശ്വാസം നിറഞ്ഞ സ്വരം. വീട് മറ്റാരെങ്കിലുമാണെടുത്തിരുന്നതെങ്കില്‍ ഇതിലും കൂടുതല്‍ പണം ചെലവാവുവെന്ന കാര്യത്തില്‍ ബാബുവിനു സംശയമില്ല. ഒരു റിസോര്‍ട്ടിലെത്തുന്ന പ്രതീതിയാണ് ഇവിടെ. ഈ കാലാവസ്ഥ എന്നും നിലനിര്‍ത്താന്‍ ലാന്‍ഡ്‌സ്‌കേപ്പും വലിയ പങ്കു വഹിക്കുന്നു. വെറും 900 രൂപ മാത്രമേ ലാന്‍ഡ്‌സ്‌കേപ്പ് അലങ്കരിക്കാന്‍

No comments:

Post a Comment