Monday, May 7, 2012

എലിത്തോട് പാലം


എലിത്തോട് പാലം ഒരു മഴക്കാലമായിരുന്നു അത്. മഴ പെയ്ത് വെള്ളം കയറിയ സമയം. വര്‍ഷത്തില്‍ രണ്ടു തവണ കടവത്തൂരില്‍ വെള്ളപ്പൊക്കമുണ്ടാവും. അപ്പോഴൊ ക്കെയും കടവത്തൂരിന്റെ അതിര്‍ത്തികളിലൊന്നായ എലിത്തോട് പാലം മുങ്ങുകയും കടവത്തൂര്‍ അന്യനാടുകളില്‍ നിന്ന് ഒറ്റപ്പെട്ട് ഇവിടേയ്ക്കുള്ള ഗതാഗതം ഇല്ലാതാവുകയും ചെയ്യും. വെള്ളപ്പൊക്കത്തിന്റെ ശൗര്യത്തെ നാട്ടുകാര്‍ ആഘോഷപൂര്‍വം റോഡുക ളില്‍ ചങ്ങാടങ്ങളിറക്കുകയും നീന്തിയും ആസ്വദിക്കുന്ന സമയം കൂടിയാണ് ഇത്. ജാഫറിനേയും അഷ്‌ക്കറിനേയും ഉസ്മാന്‍ എമ്മിനേയും പോലുള്ളവര്‍ എലിത്തോട് പാലത്തിനു മുകളില്‍ നിന്നും അലറി വിളിച്ച് പായുന്ന വെള്ളത്തിലേക്ക് എടുത്തു ചാടി കാണികളെ ആകര്‍ഷിക്കും. തങ്ങളുടെ ധീരത തെളിയിക്കും. നാട്ടിലെ രാഷ്ട്രീയ സംഘട്ടനത്തില്‍ ഭാഗഭാക്കാവുന്നതിനു മുമ്പുള്ള ഏറ്റവും വലിയ ധീരതയായിരുന്നു അത്. എലിത്തോടു പാലത്തിനു മുകളില്‍ നിന്നും താഴേയ്ക്ക്, നിറഞ്ഞ വെള്ള ത്തിലേക്ക് എടുത്തു ചാടുക! തങ്ങള്‍ ധീരരാണെന്നും എന്തിനും പോന്നവരാണെന്നും തെളിയിക്കാന്‍ പലര്‍ക്കും അക്കാലത്ത് നീന്തം പടിക്കേണ്ടി വന്നു.

No comments:

Post a Comment