Friday, November 25, 2011

പ്രശസ്തനായ അവിവാഹിതന്‍


പ്രശസ്തനായ അവിവാഹിതന്‍
വിവാഹം കഴിച്ചിരുന്നെങ്കില്‍ തനിക്കിന്നുള്ളതുപോലെ പ്രഭാഷണങ്ങള്‍ക്കോ മറ്റു പരിപാടികള്‍ക്കോ പോവാന്‍ പറ്റുമായിരുന്നില്ലെന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ അവിവാഹിതന്‍ അഴീക്കോട് പറയുന്നു. പലരും വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും രക്ഷപ്പെട്ടതാണ്. നമ്മളേക്കാളേറെ നാട്ടുകാര്‍ക്കാണ് പത്തിരുപത്തഞ്ച് വയസില്‍ ഒരാള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം. ‘ഒരുപിടി നല്ല സുഹൃത്തുക്കളുണ്ടായാല്‍ ധൈര്യമായി അവിവാഹിതñജീവിതം നയിക്കാം. അനാരോഗ്യമൊന്നുമില്ലാത്തതിനാല്‍ വല്യ പ്രശ്‌നവുമില്ല. ഭക്ഷണം അധികം ക്രേസില്ലാത്തതു കൊണ്ട് പ്രശ്‌നവുമല്ല. ഉച്ചയ്ക്ക് ഭക്ഷണം കിട്ടിയില്ലെങ്കില്‍ പോട്ടെന്നു വയ്ക്കും. അത്ര തന്നെ. എന്നാലും കുടുംബവും കുട്ടികളുമായി കഴിയുന്നവരെ കുറ്റം പറയാനും ഞാനില്ല. കുടുംബമെന്നത് സാര്‍വലൗകിമായ ഒരു മനസിന്റേയും സമൂഹത്തിന്റേയും മാതൃകകളാണ്. കുടുംബത്തെ ഒഴിവാക്കിയോ വേദനിപ്പിച്ചോñഒരു നിയമവും പാടില്ല.’
കുടുംബാസൂത്രണത്തിന്റെ നിയന്ത്രണത്തിനല്ല, കുടുംബത്തിന്റെ ആരോഗ്യകരമായ സുഖാവസ്ഥയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ജനനനിയന്ത്രണത്തെ ചോദ്യം ചെയ്തുള്ള നിര്‍ദശങ്ങള്‍ വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല. ഇതാണ് ഏകപരിഹാരമെന്ന മട്ടിലുള്ള ന്യായാന്യായങ്ങള്‍ തികച്ചും വിഡ്ഢിത്തമാണ്. ഇത്തരം നിയമങ്ങള്‍ കര്‍ശനമായി നടത്താന്‍ ശ്രമിക്കുന്നത് കുടുംബങ്ങളെ ബാധിക്കാന്‍ അനുവദിക്കുന്നത് ശരിയല്ല. ‘ഇവിടെ ബോധവല്‍ക്കരണമാണ് പ്രധാനം. ഒന്നും അടിച്ചേല്‍പ്പിക്കരുത്. വിപുലമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഗാന്ധിജി കല്യാണം കഴിച്ചിരുന്നെങ്കിലും ഒരു ബ്രഹ്മചാരിയുടെ ജീവിതമാണല്ലോ നയിച്ചത്. അദ്ദേഹത്തിന് ആത്മീയമായ ചിന്തകളുമുണ്ടായിരുന്നു.’ അഴീക്കോട് ചോദ്യം ഇതാണ്.
കല്യാണം കഴിക്കാത്തതിനെക്കുറിച്ചും കുടുംബവും കുട്ടികളും വേണ്ടെന്നു വച്ചതിനെക്കുറിച്ചുമല്ലാം കൃത്യമായും ഉണ്ട് മറുപടി. ‘ഞാന്‍ അവിവാഹിതനായി കഴിയുന്നതു കൊണ്ട് എനിക്കൊരുപാട് മെച്ചങ്ങളുണ്ട്. കുടുംബമാവുമ്പോള്‍ എന്റെ കുട്ടി എന്റെ കുട്ടി എന്ന സങ്കുചിതത്വ ചിന്തയുണ്ടാവും. ബര്‍ണാഡ് ഷാ പറഞ്ഞതു പോലെ വിവാഹം കഴിച്ചവന്‍ എപ്പോഴെങ്കിലും വിവാഹമോചനത്തിനെക്കുറിച്ചും ചിന്തിക്കുമെന്ന് തീര്‍ച്ചയാണ്. മനുഷ്യസ്വഭാവത്തെപ്പറ്റി ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ലല്ലോ?’

1 comment:

  1. മാഷുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഷഫീഖിന്റെ ഭാഗ്യം തന്നെ ..

    ReplyDelete