സനുഷയുടെ വിശേഷങ്ങള്
കണ്ണൂര്‍ കോട്ട സനുഷയ്ക്കുള്ളതാ..
ചരിത്രം കണ്തുറന്നു
നില്ക്കുന്ന കണ്ണൂര്‍
കോട്ടയ്ക്കു മുന്നില്‍ സ്കോഡ
പതുക്കെ വന്നിറങ്ങിയപ്പോള്‍ പ്രിയനടിയ്ക്കൊപ്പം പടമെടുക്കാനും വിശേഷങ്ങള്
പറയാനും നാട്ടുകാരും കൂടി. കൂട്ടത്തില്‍ ബ്രിട്ടീഷ്
വിനോദസഞ്ചാരികളായ കെന്ഡസും കൂട്ടരുമുണ്ട്.
ഒരു സാംസ്ക്കാരികപൈതൃകം
കണ്ടതു കൂടാതെ ഇവിടത്തെ ഒരു
സിനിമാനടിയെ കണ്ടതിലുള്ള കൗതുകവുമുണ്ട് അവരുടെ മുഖത്ത്. ടൗണില്‍
നിന്ന് മൂന്ന് കിലോമീറ്ററിനപ്പുറം അറബിക്കടലിനോട്
ചേര്ന്ന് നില്ക്കുന്നു, കണ്ണൂര്‍ സെന്റ്
ആഞ്ചലോസ് കോട്ട. എ ഡി
1505 ല്‍ പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന
ഫ്രാന്സിസ്കോ ഡി
അല്മെയ്ഡ നിര്മിച്ച കോട്ടയ്ക്കകത്തും
പുറത്തുമായി സനുഷ ഫോട്ടോയ്ക്ക് പോസ്
ചെയ്തു. ‘മുമ്പ് അന്‍വര്‍
സിനിമേടെ ഷൂട്ടിങ് നടക്കുമ്പോള്‍ ലാലങ്കിളിനേയും
മറ്റും കാണാനായി ഇടയ്ക്ക് ഈടെ
വരാറുണ്ടായിരുന്നു. ഈടെ മാത്രമല്ല,
നമ്മളെ കണ്ണൂര്‍ ജില്ലേല് എവിടെ
ഷൂട്ടിങ്ങുണ്ടാവുമ്പോഴും കാണാന്‍ പോവും.’ തുരങ്കത്തിനകത്തു
നിന്നും, പീരങ്കിക്കടുത്തു നിന്നും പോസ് ചെയ്യുമ്പോള്‍
സനുഷയ്ക്ക് പറയാനുമുണ്ട് സിനിമാ വിശേഷങ്ങള് നിരവധി.
‘ലാലേട്ടന്റെ’
മിലിട്ടറ്റി കന്റോണ്മെന്റിനൊരു സല്യുട്ട്
കോട്ടയില്‍ നിന്നിറങ്ങി തൊട്ടടുത്തെ
മിലിട്ടറി ക്യാംപായ കണ്ണൂര്‍ കന്റോണ്മെന്റിനടുത്തേക്ക് സൗകര്യത്തിന്റേയും സ്പേയ്സിന്റേയും താളാത്മകതയില്‍ സ്കോഡ പറന്നു.
ലേറ്റസ്റ്റ് സെല്ലുലോയ്ഡ് ഹിറ്റായ ‘കാറ്റേ കാറ്റേ’
വരികള്‍ക്കൊപ്പം ഓഡിയോ സിസ്റ്റത്തിനു
ചുവടെ ഇരിക്കുന്ന എ സി
ഓട്ടോമാറ്റിക്കായി കാറിനകം നിയന്ത്രിച്ചു. ഒരു
ആഡംബരകാറിന്റെ എല്ലാ മട്ടും ഭാവവും
ഉണ്ട് റാപിഡിന്.
ആരും കാണാതെ ഡ്രൈവിങ്
നടിയായില്ലെങ്കില്‍
ഡോക്ടറായേനെ..
സ്കോഡ
റാപ്പിഡിപ്പോള് കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന
അറയ്ക്കല്‍ കൊട്ടാരത്തിന്റെ ഭാഗമായ അറയ്ക്കല്‍ മ്യൂസിയത്തിനു
മുന്നിലാണ്. പുറത്ത് നട്ടുച്ച വെയിലില്‍
ചൂടുപിടിച്ച നഗരം. വാഹനങ്ങള്‍ തലങ്ങും
വിലങ്ങും ഓടുന്നുണ്ട്. ‘ഒരുനാള്‍ ഇതുപോലെ വെയിലേറ്റ്
ചൂട് പിടിച്ച് സെറ്റില്‍
വീണുമരിക്കാനാവും എന്റെയൊരു യോഗം..’സനുഷയുടെ
വെയിലേറ്റു തളര്ന്ന ആത്മഗതം.
ഇങ്ങനെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൂടെ
പോവുമ്പോഴെല്ലാം അവിടത്തെ പ്രത്യേകതകള്‍ പഠിക്കാനും
അറിയാനും ശ്രദ്ധിക്കാറുണ്ട്. കണ്ണൂര്‍ എസ് എന്‍
കോളജില്‍ ബി കോം
വിദ്യാര്ഥിനിയാണ് സനുഷ. ഷൂട്ടിങ്
തിരക്കിനിടയില്‍ പഠനത്തിനൊന്നും സമയം കിട്ടാറേയില്ല. നോട്ട്സ് എഴുതിയെടുക്കും.
സിനിമാ നടിയായില്ലെങ്കില്‍, ഡോക്ടറാവുമായിരുന്നേനെ.ñപ്ലസ്ടുവിന് ഡിസ്റ്റിങ്ഷന്‍ മാര്‍ക്കൊക്കെയുണ്ട്.
ലാലേട്ടന്റേയും
മമ്മൂക്കയുടേയും നായികയാവണം!
പയ്യാമ്പലം ബീച്ചിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി, കണ്ണൂരിലെ
മണ്മറഞ്ഞുപോയ കമ്യൂണിസ്റ്റ്
ആചാര്യന്മാരുടേയും സാംസ്ക്കാരികനായകരുടേയും
ബലികുടീരങ്ങള്ക്കു മുന്നില്‍ നില്ക്കുമ്പോള് ചരിത്രം ആരുടെ മുന്നിലും
ഒരു ചലച്ചിത്രം പോലെ
തെളിയും. നഗരത്തില്‍ നിന്നും വെറും
രണ്ടു കിലോമീറ്റര്‍ അകലെ, ഓവര്ടേക്ക്
സംഘം അവിടെയും സന്ദര്ശിച്ചു. നായനാരേയും അദ്ദേഹത്തിന്റെ
ഓര്മകളേയും എന്നും
നെഞ്ചോടു ചേര്ത്തുവയ്ക്കുന്ന എല്ലാ
കണ്ണൂരുകാരേയും പോലെ സനുഷയും ഒരുനിമിഷം
ആ ബലികുടീരത്തിനു മുന്നില്‍
അല്പം നിന്നു.
ശേഷം, താവക്കരയിലുള്ള കേരളത്തിലെ തന്നെ ഏറ്റവും
വലിയ ബസ് ടെര്മിനലായ കണ്ണൂരിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്ഡിലേക്കു യാത്ര തുടര്‍ന്നപ്പോള്‍ സനുഷ ഭാവിയിലെ
സ്വപ്നങ്ങളും നെയ്തുതുടങ്ങി. ‘ശോഭനച്ചേച്ചിയെപ്പോലെയും മഞ്ജുച്ചേച്ചിയെപ്പോലെയും ഒരു വലിയ
നടിയാവാനാണ് ആഗ്രഹം. മണിച്ചിത്രത്താഴിലേയും കന്മദത്തിലേയും വേഷങ്ങള്‍ ആര്‍ക്കാ,
മറക്കാന്‍ കഴിയുക? പിന്നെ എന്നെങ്കിലും
മഹാനടന്മാരായ മമ്മൂട്ടിയുടേയും മോഹന്ലാലിന്റേയും നായികയുമാവണം.’
ഹോട്ടല്‍ ബ്രോഡ് ബ്യൂവില്
ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ആദ്യമേ ജാമ്യമെടുത്തു. ‘ഭക്ഷണം
കണ്ട്രോള് ചെയ്യാമെന്ന്
എന്നും വിചാരിക്കുമെങ്കിലും കണ്ണൂര്‍ സ്പെഷ്യല്‍
ഐറ്റംസ് മുന്നില്‍ വരുമ്പോള്‍ എല്ലാം
മറക്കും!’
ബസ് സ്റ്റാന്ഡിനടുത്തെ ഈ ഹോട്ടലിലാണ്
ഫാമിലി ഔട്ടിങ് കൂടുതലും. അധികം
ബഹളമോ തിരക്കോ ഒന്നുമില്ലാതെ വിഭവസമൃദ്ധം
ഊണു കഴിക്കാം. പിന്നെ
കോഫീ ഹൗസിലും പോവാാറുണ്ട്. ഈടത്തെ
കല്ലുമ്മക്കായും ചിക്കന്‍ ബിരിയാണിയുമൊക്കെ കണ്ടാല്‍
എന്നും ഡയറ്റിങ് തീരുമാനം മറക്കും.
ഇടയ്ക്ക് ഒരാവേശത്തിന് നല്ല നാടന്‍ കഞ്ഞി
കുടിക്കാനായി കുടുംബസമേതം കണ്ണൂര്‍ തെക്കീ ബസാറിലെ
കഞ്ഞിപ്പീടികയിലും പോവും.
കണ്ണൂരിലെ രാഷ്ട്രീയക്കാരോട് നാടെന്താണ്
നന്നാവാത്തതെന്ന് നിഷ്കളങ്കമായി ചോദിക്കാറുമുണ്ട്. ഇടയ്ക്ക് വേദി പങ്കിടാന്‍
അവസരം കിട്ടുമ്പോള്‍ അബ്ദുല്ലക്കുട്ടിയോടും കെ പി
മോഹനനോടും കോടിയേരിയോടും പിണറായിയോടുമൊക്കെ, ഇങ്ങനെ ചില ചോദ്യങ്ങളെറിയും.
ചൈല്ഡ് സെക്ഷ്വല്‍
അബ്യൂസിനെതിരേയുള്ള ഗവര്ണ്മെന്റിന്റെ
അംബാസഡിര്‍ കൂടിയാണ് സനുഷ.
കണ്ണൂരിന്റെ വാണിജ്യസ്വപ്നങ്ങളുടെ പ്രധാനകേന്ദ്രമായ സിറ്റി സെന്ററില്‍ ഞായറാഴ്ചയായതിനാല്‍
തിരക്കു കുറവാണ്. ഞായറാഴ്ചയും തുറന്നു
പ്രവര്ത്തിക്കുന്ന ജൂവല്ലറിയ്ക്കു മുന്നില്‍ നിന്ന് പോസ്
ചെയ്യുമ്പോള്‍, സ്വര്ണത്തോടുള്ള താല്പര്യക്കുറവ് ഓര്മ്മിപ്പിച്ചു.
‘ദേ ഈ കുഞ്ഞുകമ്മല്‍,
ചെയിന്‍, ബ്ലാക്ക് പൊട്ട് ഇതാണ്
ഞാന്‍. എന്നാലും ഡയമണ്ട് ആഭരണങ്ങളോട്
ചെറിയൊരു ഇഷ്ടമുണ്ട്. സിനിമേല് വന്നതിനു ശേഷമാ
ഫോണും ലാപ്ടോപ്പും വീടും
വണ്ടിയുമൊക്കെ വാങ്ങിയത്. മെട്രോ ലൈഫിനേക്കാള്‍
ഇങ്ങനെ, നാട്ടിന് പുറത്തെ ഒരു
നാടന്‍ കുട്ടിയായി കഴിയാനാണാനിഷ്ടം..’
ചെറുപ്രായത്തില്‍ അച്ഛന് ഉപഹാരമായി തന്ന
എംടിയുടെ രണ്ടാമൂഴമാണ് ഇഷ്ടപുസ്തകം. പിന്നെ അബ്ദുല്‍ കലാമിന്റെ
വിംഗ്സ് ഓഫ്
ഫയര്‍. ഇടയ്ക്കദ്ദേഹം തലശേരിയില്‍ വന്നപ്പോള്‍ കാണാനും പരിചയപ്പെടാനും വേദി
പങ്കിടാനും സാധിച്ചു. അദ്ദേഹം എന്റെ
സിനിമകളുടെ പേരൊക്കെ എഴുതിയെടുത്ത് കാണാമെന്ന്
ഉറപ്പും നല്കി.
ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു
ദിനം.
‘യാത്രകള്‍ ഏറെ ഇഷ്ടമാണ്
ഞങ്ങള്ക്ക്. മോളുടെ കൂടെ
വിദേശത്ത് ഏതാണ്ടെല്ലാ ഗള്ഫ്
രാജ്യങ്ങളിലും പോയിട്ടുണ്ട്. പിന്നെ ഇതുപോലെ ചില
അപ്രതീക്ഷിതയാത്രകളും.. ’കണ്ണൂര്‍ തളാപ്പിലെ 100 വര്ഷത്തിലേറെ പഴക്കമുള്ള ശ്രീസുന്ദരേശ്വര
ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അച്ഛന് സന്തോഷിന്റെ മുഖത്തെ
യാത്രാകമ്പം മാറിയിരുന്നില്ല. സനുഷയ്ക്കൊപ്പം അനിയന്
സനൂപും ക്ഷേത്രപ്പടികളിലിരുന്നു. വരാനിരിക്കുന്ന ‘കുട്ടിയും കോലും’ സിനിമയില്‍
സനൂപാണ് സനുഷയുടെ ബാല്യകാലം അഭിനയിക്കുന്നത്.
മറ്റൊരു ബട്ടര്‍ ഫ്ളൈ
എഫക്ടും.

