Friday, April 15, 2011

എനിക്ക് ചേതന്‍ ഭഗത് ആവണം- രണ്ട്



രണ്ട്

ഒരു കേള്‍വിക്കാരനെന്ന നിലയ്ക്ക് രണ്ടു മണിക്കൂര്‍ ഒരു സ്ത്രീയും പുരുഷനും സംസാരിക്കുന്നത് ഒളിച്ചിരുന്ന് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? അവരുടെ സംഭാഷണങ്ങള്‍
നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? എന്നെ സംബന്ധിച്ചാണെങ്കില്‍ സംഭാഷണങ്ങള്‍ എനിക്കത്ര ഇഷ്ടമല്ല. അവയില്‍ 60 ശതമാനം മാത്രമേ സത്യസന്ധതയും ആത്മാര്‍ഥതയും ഉണ്ടാവുകയുള്ളൂ. ബാക്കി ഭാഗം അര്‍ഥമില്ലാത്ത വെറും ജല്‍പനങ്ങളാണ്. വെറും കുശലാന്വേഷണങ്ങള്‍. എങ്കിലും ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എനിക്ക് സംഭാഷണങ്ങളെ ഇഷ്ടപ്പെടേണ്ടി വരുന്നു. ഒരാളുടെ വ്യക്തിത്വത്തിലെ ഏറ്റവും ചെറിയ അംശങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ സംഭാഷണങ്ങള്‍ക്കു കഴിയുന്നു.

ഞാനും കാശ്മീരുകാരി നിലോഫറും മൂന്നാം ദിവസം നടത്തിയ സംഭാഷണശകലങ്ങള്‍ എന്നെ സംബബന്ധിച്ചിടത്തോളം ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു. ഇതിനു മുമ്പ് ‘ഹായ്’ എന്നു ടൈപ്പ് ചെയ്തു തുടങ്ങിയപ്പോഴേക്കും അവള്‍ ‘ഓഫ്‌ലൈനി’ല്‍ അപ്രത്യക്ഷയായിരുന്നു. അന്ന് മൂന്നാം നാള്‍ പക്ഷേ, ചാറ്റിങ്ങിന്റെ ആദ്യപടികള്‍ കയറിയിറങ്ങി ഞാന്‍ എന്റെ സ്വപ്നങ്ങളിലെ നായികയെ കണ്ടെത്തുകയായിരുന്നു. പിന്നീടെപ്പോഴെങ്കിലും ഒരു പ്രണയകാവ്യം രചിക്കുകയാണെങ്കില്‍ ‘നിലോഫര്‍; ഒരു ചാറ്റിങ് വസന്തം’ എന്നു പേരിടാമെന്ന് ഏതോ ഡയറിയില്‍ ഞാന്‍ എഴുതി വയ്ക്കുകയും ചെയ്തു.
അന്ന് അവളുമായി നടത്തിയ ചാറ്റിങ് ഏറെക്കൂറെ ഓര്‍മ്മിച്ച് ഇവിടെ നല്‍കുന്നു. ഓര്‍മ്മപ്പിശകു കൊണ്ട് ചില വാചകങ്ങളുടെ ക്രമം തെറ്റിയിട്ടുണ്ടെങ്കിലും ആവൃത്തം ഇതു തന്നെയാണെന്ന് ഞാന്‍ ആണയിടുന്നു.

ഞാന്‍: ഹായ്.
നിലോഫര്‍: ഹായ്..
ഞാന്‍: വാട്ട്‌സ് അപ്?
നിലോഫര്‍: സുഖം.
ഞാന്‍: എന്താണ് പേര്?
നിലോഫര്‍: നിലോഫര്‍. നിങ്ങള്‍?
ഞാന്‍ പേരു ടൈപ്പ് ചെയ്യുന്നു.
നിലോഫര്‍: ഓ, ഈ പേരില്‍ ഒരു പ്രശസ്ത ക്രിക്കറ്റ് കളിക്കാരനുണ്ടല്ലോ?
ഞാന്‍: ഉം..
നിലോഫര്‍: നിങ്ങള്‍ അയാളുടെ ആരാധകനാണോ?
ഞാന്‍: അല്ല. ഞാന്‍ അന്നുമിന്നും ക്രിക്കറ്റ് കളിക്കാരെ ഇഷ്ടപ്പെടുന്നില്ല. ക്രിക്കറ്റ് എന്ന കളിയും.
നിലോഫര്‍: ഓ.. നിങ്ങള്‍ ഗൗരവക്കാരനാണല്ലോ?
ഞാന്‍: ഏയ്, അങ്ങനെയൊന്നുമില്ല. എന്തോ ക്രിക്കറ്റ് എനിക്ക് എനിക്കിഷ്ടമല്ല. അത്ര തന്നെ.
നിലോഫര്‍: ഒകെ..
ഞാന്‍: പിന്നെ..?
നിലോഫര്‍: സുഖം. നിങ്ങള്‍ എന്തു ചെയ്യുന്നു?
ഞാന്‍: ഞാന്‍.. ഞാന്‍ ഒരു എഴുത്തുകാരനാണ്.
നിലോഫര്‍: എഴുത്തുകാരന്‍?
ഞാന്‍: ഉം..
നിലോഫര്‍: ആദ്യമായാണ് ഞാന്‍ ഒരു എഴുത്തുകാരനെ പരിചയപ്പെടുന്നത്. അതില്‍ സന്തോഷമുണ്ട്.
ഞാന്‍: നിലോഫറിനെ പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷമുണ്ട്.
നിലോഫര്‍: ജോലി?
ഞാന്‍: എഴുത്തു തന്നെ.

നിലോഫര്‍: ?
ഞാന്‍: ഞാനൊരു പത്രപ്രവര്‍ത്തകനാണ്.
നിലോഫര്‍: ഓഹോ.. നല്ലത്.
ഞാന്‍: നിലോഫര്‍?
നിലോഫര്‍: ഞാന്‍.. ഞാന്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നു.
ഞാന്‍: എവിടെ?
നിലോഫര്‍: ദില്ലിയില്‍.
ഞാന്‍: ഓഹോ. എത്ര വര്‍ഷമാണ് കോഴ്‌സ്?
നിലോഫര്‍: രണ്ടു വര്‍ഷം. ഇത് ഫൈനല്‍ ഇയറാണ്.
ഞാന്‍: ദില്ലി തന്നെയാണോ സ്വദേശം?
നിലോഫര്‍: അല്ല.
ഞാന്‍: ?
നിലോഫര്‍: കാശ്മീര്‍.
ഞാന്‍: കാശ്മീര്‍?
നിലോഫര്‍: ഉം.. ശ്രീനഗറിനടുത്ത്.
ഞാന്‍: ഒരു കാശ്മീരുകാരിയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
നിലോഫര്‍: നന്ദി.
ഞാന്‍: പിന്നെ, ജീവിതം എങ്ങനെ പോവുന്നു?
നിലോഫര്‍: കുഴപ്പമില്ല. നല്ല രീതിയില്‍ തന്നെ പോവുന്നു. നിങ്ങള്‍..?
ഞാന്‍: നിലോഫറിന്റേതു പോലെ തന്നെ. കുഴപ്പമൊന്നുമില്ല. ഏതായാലും ഒരു കാശ്മീരുകാരിയെ പരിചയപ്പെട്ടതിനാല്‍ എനിക്കിന്ന് ഉറക്കമുണ്ടാവില്ല.
നിലോഫര്‍: ഹഹ... അതെന്താ?
ഞാന്‍: അത്.. നിലോഫര്‍, എഴുത്തുകാരനാവണമെന്ന എന്റെ ആഗ്രഹം കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒരു സ്വപ്നമാണ് ഒരു കാശ്മീരുകാരിയെ കല്യാണം കഴിക്കണമെന്നത്.
നിലോഫര്‍: ഹ ഹ..
ഞാന്‍: സത്യം. ഞാനും കൂട്ടുകാരും പലപ്പോഴും കാശ്മീരി സുന്ദരികളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്.
നിലോഫര്‍: ഓഹോ.. എന്തൊക്കെ?
ഞാന്‍: ഏയ്, മോശമായിട്ടൊന്നുമില്ല. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ലോകത്തിലെ ഏറ്റവും സുന്ദരികള്‍ കാശ്മീരില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള പെണ്‍കുട്ടികളാണ്.
നിലോഫര്‍: ഹഹ.. അങ്ങനെയൊന്നുമില്ല. ലോകത്തില്‍ എല്ലായിടത്തും സുന്ദരികളും സുന്ദരന്‍മാരുമുണ്ട്. സൗന്ദര്യം എന്നത് പലരുടേയും കാഴ്ചപ്പാടുകള്‍ മാത്രമാണ്.
ഞാന്‍: പക്ഷേ എന്തുകൊണ്ട് എല്ലാവരുടേയും സങ്കല്‍പങ്ങള്‍ കാശ്മീരിലും ഇറാനിലുമായി ഉടക്കിക്കിടക്കുന്നു?
നിലോഫര്‍: അതെനിക്കറിയില്ല. എങ്കിലും എന്റെ അഭിപ്രായത്തില്‍ ലോകത്തില്‍ എവിടെയുള്ളവര്‍ക്കും സൗന്ദര്യമുണ്ട്. നിങ്ങളുടെ നാടേതാണ്?
ഞാന്‍ നാടിന്റെ പേര് ടൈപ്പ് ചെയ്തു.
നിലോഫര്‍: ഉം. ആ നാട്ടുകാര്‍ക്കും സൗന്ദര്യമുണ്ട്.
ഞാന്‍: ഹഹ.. ആ തമാശ ഞാന്‍ ആസ്വദിക്കുന്നു.
നിലോഫര്‍: ഹേയ്, ഇതൊരു തമാശയല്ല. സത്യം മാത്രം.
ഞാന്‍: ഒകെ. അതൊക്കെ പോട്ടെ. എങ്ങനുണ്ട് ഫാഷന്‍ ഡിസൈനിങ്..?
നിലോഫര്‍: നല്ല രീതിയില്‍ പോവുന്നു.
ഞാന്‍: എല്ലാവര്‍ക്കുമുള്ള ഫാഷനുണ്ടോ? ഏതെങ്കിലും ഫാഷന്‍ പരീക്ഷിച്ചോ?
നിലോഫര്‍: ഇപ്പോള്‍ ലേഡീസിനുള്ളത് മാത്രമാണ് പരീക്ഷിച്ചുവരുന്നത്. ഇതിനിടെ കോഴ്‌സിന്റെ ഭാഗമായി ഞങ്ങള്‍ ഒരു ഫാഷന്‍ ഷോ നടത്തിയിരുന്നു.
ഞാന്‍: നല്ലത്. എവിടെയായിരുന്നു?
നിലോഫര്‍: ദില്ലിയില്‍ തന്നെ.
ഞാന്‍: എങ്ങനെയുണ്ടായിരുന്നു അഭിപ്രായങ്ങള്‍?
നിലോഫര്‍: നല്ലതായിരുന്നു. റിപ്ലബിക് ദിനത്തിലായിരുന്നതിനാല്‍ നല്ല കവറേജും അല്‍പം വിവാദവും ബാക്കിയായി.
ഞാന്‍: വിവാദം?
നിലോഫര്‍: ഉം.
ഞാന്‍: ?
നിലോഫര്‍: ഞങ്ങള്‍ അന്ന് ഡിസൈന്‍ ചെയ്ത ഒരു ഡ്രസ് ഏറെ വിവാദമായി.
ഞാന്‍: ?
നിലോഫര്‍: ദേശീയപതാകയുടെ സ്‌റ്റൈലില്‍ ത്രിവര്‍ണനിറത്തില്‍ ഒരു ഫാഷന്‍ ഡ്രസ്. അന്നവിടെ വന്ന മാധ്യമങ്ങള്‍ ഇത് ശ്രദ്ധിക്കുകയും ഊതിവീര്‍പ്പിച്ച് വിവാദമാക്കുകയും ചെയ്തു.
ഞാന്‍: ഓ, ഞാനോര്‍ക്കുന്നു. ഈ വാര്‍ത്ത ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. പത്രങ്ങളിലും.
നിലോഫര്‍: ഉം. അതു തന്നെ. ആ സംഭവം അത്രയ്ക്കു വിവാദമാവുകയും ഞങ്ങള്‍ പെട്ടെന്നു ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു.
ഞാന്‍: ശരിക്കും എന്തായിരുന്നു സംഭവിച്ചത്?
നിലോഫര്‍: ശരിക്കും.. സംഭവത്തില്‍ ഞങ്ങള്‍ നിഷ്‌ക്കളങ്കരാണ്. ആ വസ്ത്രം ഡിസൈന്‍ ചെയ്തത് ഞാനായിരുന്നു. പക്ഷേ അപ്പോഴൊന്നും ദേശീയപതാകയെ അനാദരിക്കണമെന്ന വിദൂരചിന്ത പോലുമുണ്ടായിരുന്നില്ല. സംഭവം മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയും വിവാദമാവുകയും ചെയ്തു.
ഞാന്‍: ഉം..
നിലോഫര്‍: പക്ഷേ, പരിപാടി ഞങ്ങള്‍ വിചാരിച്ചതിലേറെ ഹിറ്റാവാന്‍ വിവാദം സഹായിച്ചു എന്നതാണ് സത്യം.
ഞാന്‍: മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്നത് നല്ലതല്ലെന്നു മനസിലായില്ലേ?
നിലോഫര്‍: ഉം. ഒന്നിനേയും അടച്ചാക്ഷേപിക്കുന്നത് അല്ലെങ്കിലും ഞാന്‍ വെറുക്കുന്നു.
ഞാന്‍: ഞാനും..
നിലോഫര്‍: പിന്നെ?
ഞാന്‍: പിന്നെയെന്താ? ആ.. എന്താണ് നിലോഫര്‍ എന്നതിന്റെ അര്‍ഥം?
നിലോഫര്‍: താമര. നിങ്ങളുടേതോ?
ഞാന്‍: കൂട്ടുകാരന്‍. പങ്കാളി എന്നൊക്കെ വരും.
നിലോഫര്‍: ഓഹോ. നല്ല പേര്. നല്ല അര്‍ഥം. പിന്നെ നിങ്ങള്‍ എഴുത്തുകാരനാണെന്നല്ലേ പറഞ്ഞത്?
ഞാന്‍: എന്താ സംശയം?
നിലോഫര്‍: സംശയമൊന്നുമില്ല. ഏതാണ് നിങ്ങളുടെ എഴുത്തുമേഖല? അതായത് നിങ്ങള്‍ എന്താണ് എഴുതാറുള്ളത്? കഥയോ, കവിതയോ, ലേഖനങ്ങളോ?
ഞാന്‍: കഥകളെഴുതാറുണ്ട്. പക്ഷേ എനിക്കിഷ്ടം നോവലുകളാണ്.
നിലോഫര്‍: ഓഹോ, ആരുടെ എഴുത്താണ് കൂടുതല്‍ ഇഷ്ടം?
ഞാന്‍: മാര്‍ക്കേസ്, ദസ്തയേവ്‌സ്‌ക്കി, പാമൂക്ക് ഇവരെയൊക്കെ ഇഷ്ടമാണ്. കൂട്ടത്തില്‍ ദസ്തയേസ്‌ക്കിയാണ് ഫേവറിറ്റ്.
നിലോഫര്‍: ഓകെ. ഞാനും കഥകളുടേയും നോവലുകളുടേയും ആരാധികയാണ്.
ഞാന്‍: ഓഹോ. ആരുടെ പുസ്തകങ്ങളാണ് ഇഷ്ടം?
നിലോഫര്‍: അങ്ങനെ ചോദിച്ചാല്‍.. എനിക്കിഷ്ടം സിഡ്‌നി ഷെല്‍ഡന്റെ പുസ്തകങ്ങളാണ്. പിന്നെ പുതിയവരില്‍ ചേതന്‍ ഭഗതും.
ഞാന്‍: ഓഹോ, അപ്പോള്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ഒതുങ്ങുന്നില്ല കമ്പം?
നിലോഫര്‍: ഹ ഹ..
ഞാന്‍: എനിക്കിഷ്ടം അന്നുമിന്നും ദസ്തയേവ്‌സ്‌ക്കിയുടെ രചനകളാണ്.
നിലോഫര്‍: ദസ്തയേവ്‌സ്‌ക്കി? ആരാണദ്ദേഹം?
ഞാന്‍: ദസ്തയേവ്‌സ്‌ക്കിയെ അറിയില്ലേ?
നിലോഫര്‍: ഇല്ല.
ഞാന്‍: എനിക്കത്ഭുതം തോന്നുന്നു. ദസ്തയേവ്‌സ്‌ക്കി ലോകത്തിലെ ഏറ്റവും പേരുകേട്ട

എഴുത്തുകാരില്‍ ഒരാളാണ്.
നിലോഫര്‍: ഓഹോ..
ഞാന്‍: ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാള്‍, സോഷ്യലിസ്റ്റ്, വിപ്ലവകാരി ഒക്കെയായിരുന്നു ദസ്തയേവ്‌സ്‌ക്കി.
നിലോഫര്‍: ഓഹോ.
ഞാന്‍: അദ്ദേഹത്തിന്റെ കാരമസോവ് സഹോദരന്‍മാരും കുറ്റവും ശിക്ഷയുമൊക്കെ ജനങ്ങള്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് വായിക്കുന്ന പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
നിലോഫര്‍: അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതില്‍ സന്തോഷമുണ്ട്.
ഞാന്‍: ഒകെ.. നിലോഫറിന് ഏതുതരം കഥകളാണ് ഇഷ്ടം?
നിലോഫര്‍: ഞാന്‍ അങ്ങനെ ഗൗരവമായി വായിക്കുന്ന ആളൊന്നുമല്ല. എങ്കിലും എനിക്ക് കൂടുതലിഷ്ടം ഇപ്പോഴത്തെ ചേതന്‍ ഭഗതിന്റെ കൃതികളാണ്.
ഞാന്‍: ഓഹോ, അത്തരം രചനകളാണോ ഇഷ്ടം?
നിലോഫര്‍: ഉം. അല്ലാതെ സാഹിത്യാലങ്കാരങ്ങള്‍ നിറച്ച് വായനക്കാരെ ബോറടിപ്പിക്കുന്ന രചനകള്‍ ഇഷ്ടമല്ല.
ഞാന്‍: ഓകെ. നമുക്ക് ഈ വിഷയം വിടാം. നിലോഫര്‍ സിനിമകള്‍ കാണാറുണ്ടോ?
നിലോഫര്‍: ഉം. ബോളിവുഡ് സിനിമകള്‍.
ഞാന്‍: ഓകെ. ഇഷ്ട അഭിനേതാക്കള്‍ ആരൊക്കെയാണ്?
നിലോഫര്‍: എനിക്ക് അമിതാബ് ബച്ചനെയാണ് ഇഷ്ടം. പ്രായമിത്രയായിട്ടും എന്തൊരു ആകാരവും അഭിനയവും ചുറുചുറുക്കുമാണ് അദ്ദേഹത്തിന്.
ഞാന്‍: ഖാന്‍മാര്‍?
നിലോഫര്‍: ബച്ചനു മുന്നില്‍ എന്തു ഖാന്‍മാര്‍?
ഞാന്‍: ഹ ഹ, അപ്പോള്‍ നിലോഫറിനു വയസന്‍മാരിലാണു താല്‍പര്യം?
നിലോഫര്‍: ഏയ്, അങ്ങനെയല്ല. എനിക്ക് ലോകപരിചയമുള്ളവരിലാണു താല്‍പര്യം.
ഞാന്‍: ഓകെ..ആ മറുപടി എനിക്കിഷ്ടമായി. ഭാവിയില്‍ ആരായിത്തീരണമെന്നാണ് നിലോഫറിന്റെ ആഗ്രഹം?
നിലോഫര്‍: എനിക്ക്.. എനിക്ക് നല്ലൊരു ഫാഷന്‍ ഡിസൈനറാവണം.
ഞാന്‍: നല്ലത്. വിവാഹസ്വപ്നങ്ങള്‍?
നിലോഫര്‍: എന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്നെങ്ങിനെ മനസിലായി?
ഞാന്‍: വെറുതെ ഊഹിച്ചു.
നിലോഫര്‍: ഓകെ. ആ ഊഹത്തിനു ഞാന്‍ മാപ്പുനല്‍കുന്നു. എനിക്ക് വിവാഹസ്വപ്നങ്ങളൊക്കെയുണ്ട്. പക്ഷേ, പലതും വെളിപ്പെടുത്താന്‍ എനിക്ക് മടിയാണ്.
ഞാന്‍: ഞാന്‍ അന്യനല്ലെന്നു കരുതുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി നമ്മള്‍ ചാറ്റിങ്ങിലായിരുന്നു.
നിലോഫര്‍: ഹñഹ.. ചാറ്റിങ് ദേശാന്തരങ്ങളെ കീഴടക്കുമെന്നറിയാം. പക്ഷേ, മനസുകളെ കീഴടക്കുമോ?
ഞാന്‍: എന്തുകൊണ്ടില്ല? ചാറ്റിങ്ങിലൂടെ വിവാഹിതരും സുഹൃത്തുക്കളുമായ എത്രയോ പേരെ എനിക്കറിയാം. ഇന്ന് രാവിലെയും ഞായറാഴ്ച പതിപ്പില്‍ ഞാന്‍ വായിച്ച, എന്റെ നാട്ടിലെ ഒരു നടിയുടെ ഇന്റര്‍വ്യൂവില്‍ അവര്‍ വെളിപ്പെടുത്തിയത് അവരും കാശ്മീരുകാരനായ ഭര്‍ത്താവും പരിചയപ്പെട്ടത് ചാറ്റിങ്ങിലൂടെയാണത്രേ.
നിലോഫര്‍: ഹñഹ.. വീണ്ടും കാശ്മീര്‍..
ഞാന്‍: അതെ, കാശ്മീരിലെ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും സുന്ദരന്‍മാരാണ്.
നിലോഫര്‍: ഹñഹ.. എങ്കില്‍ ആദ്യം നിങ്ങളുടെ വിവാഹസങ്കല്‍പങ്ങള്‍ പറയൂ?
ഞാന്‍: ഞാന്‍.. എന്റെ വിവാഹസങ്കല്‍പങ്ങള്‍ കേട്ടാല്‍ പിന്നെ ചോദിച്ചുപോയല്ലോ എന്ന് പരിതപിക്കുകയോ ഓര്‍ക്കുകയോ ചെയ്യരുത്.
നിലോഫര്‍: ഏയ് ഇല്ല. നിങ്ങളുടെ സങ്കല്‍പങ്ങള്‍ വിചിത്രമാണെങ്കില്‍ എന്റേതും അതുപോലെ തന്നെയാണ്. വിചിത്രം.
ഞാന്‍: ഒകെ. എങ്കില്‍ ഞാന്‍ എന്റെ സങ്കല്‍പങ്ങള്‍ പറയാം. ഞെട്ടരുത്.
നിലോഫര്‍: ഏയ് ഇല്ല. ഞാനെന്റെ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ട്.
ഞാന്‍: ഹñഹ..
നിലോഫര്‍: പറയൂ, ഗെറ്റ് റെഡി. വണ്‍ ടു ത്രീ..
ഞാന്‍: ഒന്നാമത്തെ സങ്കല്‍പം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എനിക്ക് ഒരു കാശ്മീരുകാരിയേയോ ഇറാന്‍കാരിയേയോ വിവാഹം കഴിക്കണം.
നിലോഫര്‍: ഓകെ. ഇന്ററസ്റ്റിങ്. ഒരു തമാശ പറയട്ടെ, ഞാനും ഒരു കാശ്മീരുകാരിയാണ്! ഓകെ, അതു വിടൂ. എന്താണ് രണ്ടാമത്തേത്?
ഞാന്‍: അവള്‍ക്ക് ബെല്ലി ഡാന്‍സ് അറിയണം.
നിലോഫര്‍: ബെല്ലി ഡാന്‍സ്?
ഞാന്‍: അതെ. ബെല്ലി ഡാന്‍സ്. അരഭാഗം ഇളക്കിയുള്ള, കൊളംബിയന്‍ ഗായിക ഷാക്കിറയൊക്കെ ചെയ്യുന്നതു പോലെ..
നിലോഫര്‍: തികച്ചും അത്ഭുതവും അപരിചിതത്വവും രേഖപ്പെടുത്തുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് ബെല്ലി ഡാന്‍സ് ഇഷ്ടപ്പെടുന്നത്?
ഞാന്‍: ഈ അറേബ്യന്‍ സുന്ദരിമാര്‍ ബെല്ലി ഡാന്‍സ് ചെയ്യുന്നതു കണ്ടിട്ടില്ലേ? അവര്‍ ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രമാണ് ധരിക്കുന്നതെങ്കിലും അവരുടെ ശരീരസൗന്ദര്യം കൃത്യമായി ആവിഷ്‌ക്കരിക്കാന്‍ ബെല്ലി ഡാന്‍സിനു കഴിയുന്നു.
നിലോഫര്‍: ഓകെ. എങ്കിലും ഈയൊരാവശ്യം തികച്ചും വിചിത്രമാണ്. ഫാഷന്‍ പരേഡിനു വരുന്നവരെ അല്‍പസ്വല്‍പം ബെല്ലിഡാന്‍സ് പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
ഞാന്‍: എന്ത്? നിലോഫറിനു ബെല്ലി ഡാന്‍സ് അറിയാം!
നിലോഫര്‍: കുറച്ച്.
ഞാന്‍: നല്ലത്. ഞാന്‍ ആദ്യമായാണ് ബെല്ലി ഡാന്‍സ് അറിയാവുന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
നിലോഫര്‍: കളിയാക്കല്ലേ. ബെല്ലി ഡാന്‍സ് പഠിക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. അരഭാഗം ചലിപ്പിക്കുന്നതില്‍ സ്ത്രീകള്‍ എന്നും മിടുക്കരാണ്.
ഞാന്‍: എങ്കിലും അഭിനന്ദനങ്ങള്‍ നേരുന്നു.
നിലോഫര്‍: നന്ദി. വെറുതെയാണെങ്കിലും. ഇനി അടുത്ത കണ്ടീഷന്‍ പറയൂ.
ഞാന്‍: അവള്‍ ഒരു പുകവലിക്കാരിയാവണം.
നിലോഫര്‍: !
ഞാന്‍: അതെ. പുകവലി കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അവള്‍ മോഡേണായിരിക്കണം എന്നാണ്. ബെല്ലി ഡാന്‍സ് കൊണ്ട് അവളുടെ സൗന്ദര്യവും.
നിലോഫര്‍: ബുദ്ധിരാക്ഷസാ..
ഞാന്‍: താങ്ക് യു.
നിലോഫര്‍: പക്ഷേ ഇതൊക്കെ സാധ്യമാണോ? ഇങ്ങനെയുള്ള ഒരു പെണ്‍കുട്ടി തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വരുമോ?
ഞാന്‍: എന്തുകൊണ്ടില്ല. മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ ബൈബിളിലിള്ളത്.
നിലോഫര്‍: ഓഹോ, നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഞാന്‍: ആമീന്‍.
നിലോഫര്‍: എന്തുകൊണ്ടാണ് ഇത്രയും വിചിത്ര ആശയങ്ങള്‍ നിങ്ങള്‍ ഒരു സ്ത്രീയില്‍ അടിച്ചേല്‍പിക്കുന്നത്?
ഞാന്‍: അടിച്ചേല്‍പ്പിക്കുകയോ? ഒരിക്കലുമില്ല. ഇത്തരം ശീലമുള്ളവരെ തേടുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്...
നിലോഫര്‍: ഇനി ഇങ്ങനത്തെ ശീലമൊന്നുമില്ലാത്ത ഒരാളെ കിട്ടിയാല്‍ നിങ്ങള്‍ അവരെ ഈ സ്വഭാവം ശീലിപ്പിക്കില്ലേ?
ഞാന്‍: നിലോഫര്‍, ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളുടെ ശീലങ്ങളും സ്വഭാവങ്ങളും മാറ്റാന്‍ കഴിയും? ഞാന്‍ ആരുടേയും മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ല.
നിലോഫര്‍: ഓഹോ, എന്നിട്ടും നിങ്ങള്‍ പ്രതീക്ഷ കൈവിടുന്നില്ല..
ഞാന്‍: വിശ്വാസം. അതല്ലേ എല്ലാം.

നിലോഫര്‍: വിശ്വാസം മാത്രമാണോ?
ഞാന്‍: മാത്രമല്ല, പ്രതീക്ഷയും. എന്നെങ്കിലും ഏതെങ്കിലും കോണില്‍ എന്റെ ആഗ്രഹങ്ങള്‍ക്കൊത്ത ഒരാളുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അവള്‍ ഇപ്പോള്‍ ചിലപ്പോള്‍ എന്നെക്കുറിച്ചാവും ചിന്തിക്കുന്നത്..
നിലോഫര്‍: ഓ കവിഭാവന! ഒരു പെണ്‍കുട്ടിയെ തന്റെ വലയില്‍ കുരുക്കാന്‍ ഒരു ആണ്‍കുട്ടി എന്നും ഉപയോഗിക്കുന്ന വാചകങ്ങള്‍..
ഞാന്‍: ഏയ്, ഇത് ആത്മാര്‍ഥത നിറഞ്ഞതാണ്.
നിലോഫര്‍: നിങ്ങള്‍ക്കു വിശ്വസിപ്പിക്കാന്‍ കഴിയുമോ?
ഞാന്‍: എന്ത്?
നിലോഫര്‍: ഇപ്പോള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടി ഈ ലോകത്ത് ഏതോ കോണിലുണ്ടെന്ന്.
ഞാന്‍: എന്തുകൊണ്ടില്ല!
നിലോഫര്‍: എങ്കില്‍ തെളിയിക്കൂ നിങ്ങളെക്കുറിച്ച് ഈ അര്‍ധരാത്രിയിലും ഒരു പെണ്‍കുട്ടി ചിന്തിക്കുന്നുണ്ടുവെന്ന്.
ഞാന്‍: തീര്‍ച്ചയായും. ഈ അര്‍ധരാത്രിയിലും എന്നെപ്പറ്റി ഒരാള്‍ ചിന്തിക്കുന്നുണ്ട്.
നിലോഫര്‍: ?
ഞാന്‍: സംശയമെന്ത്? നിലോഫര്‍ ഇപ്പോള്‍ എന്നെപ്പറ്റിയല്ലേ ചിന്തിക്കുന്നത്? എനിക്കെഴുതാനുള്ള മറുപടിയെപ്പറ്റി?
നിലോഫര്‍: ഹñഹ..ഈ മറുപടി ഞാന്‍ ആസ്വദിക്കുന്നു. അതിലല്‍പം കാര്യവുമുണ്ട്.
ഞാന്‍: അപ്പോള്‍ എന്റെ ഊഹം ശരിയായിരുന്നു. ലോകത്തില്‍ എന്നെക്കുറിച്ചു ചിന്തിക്കാനും ആളുണ്ട്.
നിലോഫര്‍: പക്ഷേ, എന്റെ ചിന്തകള്‍ക്ക് സെക്കന്റിലൊരംശത്തിന്റെ ആയുസേ ഉള്ളൂ. അത് ശാശ്വതവുമല്ല.
ഞാന്‍: എനിക്കറിയാം. പക്ഷേ അത് ശാശ്വതമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നിലോഫര്‍: ?
ഞാന്‍: എന്നെക്കുറിച്ചുള്ള നിലോഫറിന്റെ ചിന്തകള്‍ ശാശ്വതമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നിലോഫര്‍: നിങ്ങള്‍ എന്താണുദ്ദേശിക്കുന്നത്?
ഞാന്‍: കഴിഞ്ഞ രണ്ടു മണിക്കൂര്‍ നേരത്തെ ചാറ്റിങ് എനിക്കത്രയേറെ ഇഷ്ടപ്പെട്ടു..
നിലോഫര്‍: അതിന്?
ഞാന്‍: ഈ വാക്കുകള്‍ പോലെ വാക്കുകളുടെ ഉടമയും ജീവിതകാലം മുഴുവന്‍ എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..
നിലോഫര്‍: നിങ്ങള്‍ എന്തു വിഡ്ഢിത്തമാണു പറയുന്നത്? വെറും രണ്ടര മണിക്കൂര്‍ ചാറ്റിങ്ങിലൂടെ ഒരാളോടു പ്രണയം തോന്നാന്‍ മാത്രം അറുബോറനാണോ നിങ്ങള്‍?
ഞാന്‍: ഇവിടെ അറുബോറിന്റെ വിഷയം ഉദിക്കുന്നില്ല, നിലോഫര്‍. നിലോഫറിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഞാന്‍ അറിയുന്നു, മനസിലാക്കുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ പോവുന്ന സ്ത്രീയില്‍ ഉണ്ടായിരിക്കണം എന്നു കരുതുന്ന പല സ്വഭാവസവിശേഷതകളും നിലോഫറിലുണ്ട്.
നിലോഫര്‍: നിങ്ങളുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ ശരിക്കും ഒരു പൂവാലന്റെ പുതപ്പാണ്.
ഞാന്‍: നിലോഫര്‍, എനിക്ക് നിന്നെ ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു..
നിലോഫര്‍: എന്നെ കാണാതെയോ?
ഞാന്‍: നിന്റെ വാക്കുകള്‍ നീയെന്റെ മുന്നില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. നിന്നെ കണ്ടില്ലെങ്കില്‍ കൂടി പ്രണയിച്ചു പോവുന്നു.
നിലോഫര്‍: പഴയ പൂവാലന്റെ അതേ വാക്കുകള്‍. ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്താന്‍ ഉപയോഗിക്കുന്ന അതേ മന്ത്രങ്ങള്‍..
ഞാന്‍: അല്ല നിലോഫര്‍. ഇത് യഥാര്‍ഥപ്രണയമാണ്. പരിശുദ്ധമായത്.
നിലോഫര്‍: നിങ്ങള്‍ ശരിക്കും ഒരു പൂവാലനായിരിക്കുന്നു. എനിക്ക് ഉറങ്ങാന്‍ സമയമായി.
ഞാന്‍: നിലോഫര്‍, ഐ ലവ് യു.
നിലോഫര്‍: ബട്ട് ഐ ഡോണ്‍ട്.
ഞാന്‍: നിലോഫര്‍, ഐ റിയലി ലവ് യു.
നിലോഫര്‍: ഐ ഹേറ്റ് യു.
ഞാന്‍: ഐ ലവ് യു.
നിലോഫര്‍: ഐ ഹേറ്റ് യു..
ഞാന്‍: ഐ ലവ് യു...
നിലോഫര്‍: ഫക്ക് യു.

4 comments:

  1. ഇതു വായിച്ചു കഴിഞ്ഞതില്‍ പിന്നെ എനിക്ക് ഒരു സംശയം സത്യത്തില്‍ ഷഫീക്കും ചേതന്‍ ബഗത്തും തമ്മില്‍ വല്ല വ്യത്യാസവും ഉണ്ടോ എന്ന്. അങ്ങിനെ ഞാന്‍ ചേതന്‍ ബഗത്തിന്റെ ബുക്സ്‌ വായിച്ചു, പിന്നീട് എനിക്ക് മനസ്സിലായി രണ്ടാളുടെയും ലോകം രണ്ടാണ്‌ു ഒരാള്‍ സാഹിത്യത്തിന്റെ സൌന്ദര്യം വരച്ചു കാണിക്കുമ്പോള്‍ മറ്റൊരാള്‍ പുത്തന്‍ യൂത്തിനെ എങ്ങിനെ പിടിചിരുതാം എന്ന് ചിന്ധിക്കുന്നു രണ്ടും എനിക്കിഷ്ടായി.
    ഷഫീക്ക്‌ നീ തുടങ്ങിയിട്ടേ ഉള്ളൂ എന്നറിയാം, ഒരിക്കലും നിര്‍ത്തരുത് വളര്‍ന്നു ചേതന്‍ ബാഗതിനോളം ഉയരത്തില്‍ എത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    സാഹിത്യത്തിന്റെ വശ്യത കാണിച്ചു തന്നതിനു നമസ്കാരം .

    ReplyDelete